കൊച്ചി: കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ തട്ടുകട നടത്തുന്ന ദമ്പതികൾക്ക് മർദ്ദനം. ഭക്ഷണത്തിന് നൽകിയ കറിയിൽ ഗ്രേവി കുറഞ്ഞതിൻ്റെ പേരിൽ തട്ടുകട ഉടമയെയും ഭാര്യയെയും ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പരാതി. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മർദ്ദനമേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കറിയിൽ ഗ്രേവി കുറഞ്ഞു എന്ന് ആരോപിച്ച് ഇടുക്കി തൂക്കുപാലം സ്വദേശികളായ എട്ടോളം ആളുകൾ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പിറവം പോലീസ് കേസെടുത്തു.


പെട്രോൾ പമ്പിൽ 10 അം​ഗ സംഘത്തിന്റെ ആക്രമണം; നാല് പേർക്ക് ​ഗുരുതര പരിക്ക്


തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. അഞ്ച് ബൈക്കിലായി എത്തിയ 10 യുവാക്കൾ ആണ് അക്രമണം നടത്തിയത്. മൂന്ന് ബൈക്കിൽ 50 രൂപയ്ക്ക് വീതം 150 രൂപയ്ക്ക് പെട്രോൾ അടിക്കുകയും ഗൂഗിൾ പേ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം ചെയ്യാതെ മടങ്ങാൻ ശ്രമിക്കവേ ജീവനക്കാർ കാശ് വന്നിട്ടില്ല എന്ന് പല തവണ ആവർത്തിച്ചു പറഞ്ഞു.


തുടർന്ന് 5 ബൈക്കിൽ എത്തിയ 10 പേരും പെട്രോൾ പമ്പിലെ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. സാജു, അഭിഷേക്, രാകേഷ്, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.


പ്രതികളിൽ ചിലർ നേരത്തേയും  ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പമ്പ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊരൂട്ടമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാറനല്ലൂർ സ്റ്റേഷനിൽ പരാതി നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.